വേനൽ അവധിയ്ക്ക് പകരം ഭാഗിക പ്രവൃത്തി ദിനങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള ഭേദഗതി വരുത്തി സുപ്രീം കോടതി

supreme court vacation

ഇന്ത്യൻ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സുപ്രീംകോടതി നിയമങ്ങളിൽ ഭേദഗതി വരുത്തി. കോടതിയുടെ വാർഷിക വേനൽ അവധിക്കാലത്തും ചില ബെഞ്ചുകൾ പ്രവർത്തിക്കുന്നത് തുടരുന്നു എന്ന വസ്തുത ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ “വേനൽ അവധി” എന്ന പദത്തിന് പകരം “ഭാഗിക പ്രവൃത്തി ദിനങ്ങൾ” ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്ഥാനമൊഴിയുന്നതിനു മുൻപത്തെ അവസാന പ്രവൃത്തി ആഴ്ചയായ നവംബർ 5 ന് ഭേദഗതി ചെയ്ത ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.

supreme court of india

ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങളുടെ ദൈർഘ്യവും കോടതിയുടെയും ഓഫീസുകളുടെയും അവധി ദിവസങ്ങളുടെ എണ്ണവും ചീഫ് ജസ്റ്റിസ് നിശ്ചയിക്കുകയും ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും വേണം.അടുത്തിടെ പ്രസിദ്ധീകരിച്ച സുപ്രീം കോടതി കലണ്ടർ അനുസരിച്ച് , “ഭാഗിക കോടതി പ്രവൃത്തി ദിവസങ്ങൾ” 2025 മെയ് 26 മുതൽ 2025 ജൂലൈ 14 വരെ ആരംഭിക്കും.ഒപ്പം അവധിക്കാല ജഡ്ജി” എന്ന പദം “ജഡ്ജ്” എന്നാക്കി മാറ്റി. എല്ലാ വർഷവും മെയ്-ജൂലൈ മാസങ്ങളിൽ സുപ്രീം കോടതിക്ക് ഏഴ് ആഴ്ചയിൽ കൂടാത്ത വേനൽ അവധികളുമുണ്ട്.

Read also: മകര വിളക്ക്: ഗുരുവായൂരിലെ ദശന സമയം കൂട്ടി പുതിയ സമയ ക്രമം ഇങ്ങനെ